Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Liquor

വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി മുഖ്യമന്ത്രി തിരുത്തുമോ? ഇന്നറിയാം

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് ബജറ്റിൽ ഏർപ്പെടുത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ തീരുമാനം തിരുത്തുമോ എന്ന് ഇന്നറിയാം. ബജറ്റ് ചർച്ചകൾക്ക് മുഖ്യമന്ത്രി ഇന്നു മറുപടി പറയുന്നുണ്ട്.

കോണ്‍ഗ്രസിലും യുഡിഎഫിലുമുണ്ടായ പ്രതിഷേധങ്ങളുടെ ഭാഗമായി പ്രഖ്യാപനത്തിൽ നിന്നു പിന്മാറുമോ എന്ന് ഇന്നു നിയമസഭയിൽ നൽകുന്ന മറുപടിയിൽ അറിയാനാകും.

മദ്യനയത്തിലെ മാറ്റം അഴിമതിയുടെ ഭാഗമാണെന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നു. യുഡിഎഫിന്‍റെ പ്രഖ്യാപിത മദ്യനയത്തിനു വിരുദ്ധമായ നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന ആരോപണം കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളും യുഡിഎഫ് ഘടകകക്ഷികളും ഉന്നയിക്കുന്നു.

സർക്കാരിന്‍റെ ഇപ്പോഴത്തെ മദ്യമൊഴുക്കാനുള്ള തീരുമാനത്തിനെതിരേ കെസിബിസി അടക്കമുള്ള സംഘടനകളും എതിർപ്പുമായി രംഗത്തുണ്ട്.

എന്നാൽ, മദ്യം വിതരണം ചെയ്തു കേരളത്തെ മദ്യാലയമാക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മുൻ എൽഡിഎഫ് സർക്കാർ രൂപീകരിച്ച ചട്ട ഭേദഗതിയിൽ നികുതി നിശ്ചയിക്കുക മാത്രമാണ് ചെയ്തതെന്ന വാദമാണ് മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവർ ഉന്നയിക്കുന്നത്.

ബക്കാർഡി കന്പ നിയുടെ മദ്യം വിതരണം ചെയ്യുന്നതിനുള്ള ഒരു നടപടിയുമായും സർക്കാർ മുന്നോട്ടു പോയിട്ടില്ലെന്നും മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവർ പറയുന്നു.

District News

11 ലിറ്റർ ചാരായവുമായി രണ്ട് പേർ എക്സൈസിന്‍റെ പിടിയിൽ

നെടുമങ്ങാട്: പൂവച്ചലിലും പരിസരപ്രദേശങ്ങളിലും ഓട്ടോറിക്ഷയിൽ കൊണ്ടുനടന്നു ചാരായം വിൽപ്പന നടത്തിയിരുന്നവർ എക്സൈസിന്‍റെ പിടിയിലായി. ഡ്രൈ ഡേ കളിലും വിശേഷദിവസങ്ങളിലും രഹസ്യമായി ചാരായം വില്പന നടത്തിയിരുന്ന പ്രേം നവാസ്, പൊടിയൻ എന്ന പ്രദീപ് എന്നിവർക്കെതിരേയാണ് കേസെടുത്തത്.

ഇവർ ചാരായം കടത്തുവാൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. പൊടിയൻ എന്നയാൾക്കെതിരേ എക്സൈസ് കമ്മീഷണറുടെ പരാതിസെല്ലിൽ ലഭിച്ച പരാതി യെത്തുടർന്നാണ് ആര്യനാട് എക്സൈസ് പ്രത്യേക ഷാഡോ ടീം രൂപീകരിച്ച് അന്വേഷണം തുടങ്ങിയത്. ഡ്രൈ ഡേ ആയിരുന്ന കഴിഞ്ഞദിവസം രാത്രി എട്ടോടെ പൂവച്ചൽ ഹൈസ്‌കൂളിനു സമീപം റോഡരുകിൽ വച്ചാണ് എക് സൈസ് പാർട്ടി പ്രതികളുടെ ഓട്ടോറിക്ഷ തടഞ്ഞ് ഇവരെ പിടികൂടിയത്. ഈ സമയം ഇരുവരുടെയും കൈവശവും ഓട്ടോറിക്ഷയിലുമായി 11 ലിറ്റർ ചാരായം,

അര ലിറ്റർ കൊള്ളുന്ന മിനറൽ വാട്ടർ കുപ്പികളിൽ നിറച്ചു വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിലയിൽ കണ്ടെടുത്തു. ആവശ്യക്കാർ ഫോണിൽ ബന്ധപ്പെടുന്നതിനനുസരിച്ച് ചാരായം എത്തിക്കുന്നതാണ് ഇവരുടെ രീതി. പോളിയോ ബാധിച്ചതിനെത്തുടർന്ന് ഇരുകാലുകളും തളർന്ന പൊടിയൻ അബ്‌കാരി ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാൾ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനാൽ തത്സമയം അറസ്റ്റ് ചെയ്തിട്ടില്ല.


ആര്യനാട് എക്സൈസ് ഓഫീസിലെ അസിസ്റ്റന്‍റ് ഗ്രേഡ് എക്സൈസ് ഇൻസ്‌പെക്ടർ അജയകുമാറിന്‍റെ നേതൃത്വത്തിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ നാസറുദീൻ, പ്രിവന്‍റീവ് ഓഫീസർ ഗ്രേഡുമാരായ ശ്രീകുമാർ, ശ്രീകാന്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത്, അഖിൽ എന്നിവരടങ്ങിയ എക് സൈസ് സംഘമാണ് പ്രതി കളെ പിടികൂടിയത്.

Kerala

മദ്യവില്പന കുറഞ്ഞതിന് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി

കണ്ണൂര്‍: മദ്യവില്പന ഗണ്യമായി കുറഞ്ഞതിന്‍റെയും സുരക്ഷാവ്യവസ്ഥകള്‍ പാലിക്കാത്തതിന്‍റെയും പേരില്‍ ബിവറേജസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി. കണ്ണൂര്‍ പാറക്കണ്ടിയിലെ ബിവറേജസ് ചില്ലറ വില്പനശാലയിലെ ഷോപ്പ് ഇന്‍ചാര്‍ജ് വി.സുബീഷിനാണ് കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയത്.

ഇന്‍ ചാര്‍ജായ ഉദ്യോഗസ്ഥന്‍ ഓര്‍ഡിനറി കൗണ്ടറിലും ഗോഡൗണ്‍ ഏരിയയിലും സിസിടിവി സ്ഥാപിച്ചില്ലെന്നാണ് പ്രധാന ആരോപണം. ഇത് കോര്‍പറേഷന്‍ ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

കൂടാതെ, 2023 ഫെബ്രുവരി മുതല്‍ 2024 ജനുവരി വരെയുള്ള വില്പന കണക്കുകളും 2024 ഫെബ്രുവരി മുതല്‍ 2025 ജനുവരി വരെയുള്ള വില്പനയും താരതമ്യപ്പെടുത്തിയപ്പോള്‍ 10.16 ശതമാനം വില്പന കുറഞ്ഞതായി കണ്ടെത്തി. കോര്‍പറേഷന്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വെളിച്ചത്തുവന്നത്.

ഗുരുതരമായ മേല്‍നോട്ടക്കുറവും കര്‍ത്തവ്യവീഴ്ചയും കോര്‍പറേഷന്‍ ചട്ടങ്ങളുടെ ലംഘനവും നടത്തിയതിനാലാണ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് കുറ്റാരോപണ പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Kerala

ക്രിസ്മസ് ആഘോഷം; കുടിച്ചത് 332.62 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസ് വാരത്തിൽ ബെവ്കോയിൽ റിക്കാർഡ് മദ്യവിൽപ്പന. 22 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ 332.62 കോടി രൂപയുടെ മദ്യം വിറ്റുവെന്നാണ് കണക്ക്. കഴിഞ്ഞ വർഷത്തേക്കാൾ 19 ശതമാനം വർധനവാണ് ഇത്തവണയുണ്ടായത്.

24 -ാം തീയതി 114.45 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ബെവ്കോ പ്രീമിയം കൗണ്ടർ സൗകര്യങ്ങളും ഒരുക്കിയിരുന്നു. തൃശൂരും കോഴിക്കോടും പ്രീമിയം കൗണ്ടറുകൾ തുറന്നിരുന്നു. ഇത് വില്‍പ്പനയിലെ വർധനവിന് കാരണമായി.

അതേസമയം ബെവ്‌കോയുടെ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി പുരോഗമിക്കുകയാണ്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതി ജനുവരി ഒന്ന് മുതൽ പൂർണ തോതിൽ പ്രാബല്യത്തിൽ വരുമെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു.

 

 

Kerala

കൊല്ലത്ത് ഗോവ നിർമിത മദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ

 

 

 

കൊല്ലം: 150 ലിറ്റർ ഗോവ നിർമിത മദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ. പട്ടത്താനം സ്വദേശി ഡാനി ജേക്കബ് ആണ് പിടിയിലായത്.

പൂജ, ഗാന്ധി ജയന്തി അവധിക്ക് അമിത വില ഈടാക്കി വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്ന മദ്യമാണ് പിടികൂടിയത്. കൂട്ടാളിക്കായി പോലീസ് തെരച്ചിൽ തുടങ്ങി.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഈസ്റ്റ് പോലീസ് ജേക്കബിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 150 ലിറ്റർ ഗോവ നിർമിത മദ്യം പിടികൂടിയത്.

ബിവറേജസ് അവധി ആയാൽ ആവശ്യക്കാർക്ക് പറയുന്നിടത്ത് മദ്യം എത്തിച്ചു നൽകുന്നതാണ് ജേക്കബിന്‍റെ രീതി. ഗോവയിൽ 140 രൂപ വില വരുന്ന മദ്യം 700 രൂപയ്ക്കായിരുന്നു ഇയാൾ വിൽപ്പന നടത്തിയിരുന്നത്.

വീടിന്‍റെ പല ഭാഗത്തായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. ജേക്കബിന് കൂടാതെ മറ്റു ചിലരും ഇതിൽ പങ്കാളികളാണെന്ന് പോലീസ് പറയുന്നു. ട്രെയിനിൽ കൊണ്ടുവരുന്ന മദ്യം ജേക്കബിന്‍റെ വീട്ടിലാണ് ഒളിപ്പിച്ചു വയ്ക്കാറുള്ളത്.

പോലീസ് എത്തുമെന്ന് മനസിലാകി കൂട്ടാളി ഒളിവിൽ പോയി. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Kerala

ഓണക്കാല റിക്കാർഡിട്ട് ബെവ്കോ; ഉത്രാടദിനത്തിൽ മാത്രം വിറ്റഴിച്ചത് 137 കോടിയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ കടത്തിവെട്ടി റിക്കാർഡ് വരുമാനവുമായി ബെവ്കോ. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്‌ലെറ്റിലൂടെ വിറ്റുപോയത്. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപ കൂടുതലാണിത്.

ഉത്രാടദിനം മാത്രം 137 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷം ഇത് 126 കോടിയായിരുന്നു. ആറ് ഔട്ട്‌ലെറ്റുകളിലാണ് ഒരു കോടി രൂപയ്ക്ക് മുകളിൽ ഉത്രാടദിനത്തിൽ വില്പന നടന്നത്. ഉത്രാടദിന വില്പനയിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ് മുന്നിൽ. 1.46 കോടി രൂപയുടെ മദ്യമാണ് ഇവിടെ മാറ്റം വിറ്റഴിച്ചത്.

കൊല്ലം ജില്ലയിലെ തന്നെ ആശ്രാമം ഔട്ട്‌ലെറ്റാണ് രണ്ടാം സ്ഥാനത്ത്. 1.24 കോടി രൂപയുടെ മദ്യ വില്പനയാണ് ഇവിടെ മാത്രം നടന്നത്. മലപ്പുറം ജില്ലയിലെ എടപ്പാൾ ഔട്ട്‌ലെറ്റ് (1.11 കോടി), തൃശൂർ ജില്ലയിലെ ചാലക്കുടി ഔട്ട്‌ലൈറ്റ് (1.07 കോടി), ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റ് (1.03 കോടി), കൊല്ലം ജില്ലയിലെ കുണ്ടറ ഔട്ട്‌ലെറ്റ് (ഒരു കോടി) എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ.

Latest News

Corehub Up